വനപക്ഷമല്ല ജനപക്ഷമാണ് വനം വകുപ്പ് സംരക്ഷിക്കേണ്ടതെന്ന് വനം വകുപ്പ് മന്ത്രി പറഞ്ഞതിന് തൊട്ടു പിന്നാലെ കണിച്ചാർ പഞ്ചായത്തിൽ പെട്ട 11.95 ഹെക്ടർ ഭൂമി പരിസ്ഥിതി വനം വകുപ്പിന് അനുകൂല വിധി; കണിച്ചാർ വില്ലേജിലെ 11.95 ഹെക്ടർ ഭൂമി വനഭൂമിയായി നിലനിർത്താനും പരിസ്ഥിതി ദുർബല മേഖലയായി പ്രഖ്യാപിച്ചും വിധി വന്നിരിക്കുകയാണ്. കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിൽ ഉൾപ്പെട്ട 11.9585 ഹെക്ടർ ഭൂമിയാണ് പരിസ്ഥിതി ദുർബല പ്രദേശമായി (ഇ.എഫ്.എൽ) വിജ്ഞാപനം ചെയ്ത് ഏറ്റെടുത്ത വനം വകുപ്പിന്റെ മു നടപടി ഇഎഫ്എൽ ട്രൈബ്യൂണൽ അംഗീകരിച്ചത്. ഇതുമായി ഭൂവുടമകൾ നൽകിയ 4 കേസുകൾ ട്രൈബ്യൂണൽ തള്ളി. ഇഎഫ്എൽ ട്രൈബ്യൂണൽ ജഡ്ജി എൻ.ആർ. കൃഷ്ണകുമാറാണ് വനം വകുപ്പ് നടപടിക്ക് അംഗീകാരം നൽകിയത്.
ഇരിട്ടി താലൂക്കിലെ കണിച്ചാർ വില്ലേജിൽ ചന്ദനത്തോട് പ്രദേശത്തുള്ളതാണ് ഭൂമി. 2009 ജൂൺ 29നാണ് ഈ പ്രദേശം പരിസ്ഥിതി ദുർബല മേഖലയായി പ്രഖ്യാപിച്ചത്. തുടർന്ന് ആ വർഷം തന്നെ ഗസറ്റിൽ വിജ്ഞാപനവും നടത്തിയിരുന്നു. ഇതിനെതിരെ അവകാശികൾ 4 കേസുകളാണ് ഫയൽ ചെയ്തത്. ജന്മിയുടെ കൈവശഭൂമിയായിരുന്ന പ്രദേശം മറ്റൊരാൾക്ക് വിറ്റിരുന്നു. ഈ ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിച്ച് പിടിച്ചെടുത്ത് വനമാക്കിയിരുന്നു. ഇതിനെതിരെ കേസ് നടക്കുന്നതിനിടയിലാണ് വനം വകുപ്പ് പ്രദേശത്തെ പരിസ്ഥിതി ദുർബലമായി പ്രഖ്യാപിച്ചത്.
കൊട്ടിയൂർ ആർഎഫ്ഒ ടി.നിതിൻരാജ് തെളിവുകൾ ഹാജരാക്കിയത്.
Will the EFL evil spirit take hold of the farmlands in Kanichar? Will the forest department continue its mischief?





















